തിരുവനന്തപുരം• അന്തരിച്ച നടി ശ്രീവിദ്യക്ക് അവസാനകാലത്ത് ശരിയായ ചികിത്സ പോലും ലഭിച്ചില്ലെന്ന് ഡോ.എം.കൃഷ്ണന് നായരുടെ വെളിപ്പെടുത്തല്‍ . നടിയുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത ട്രസ്റ്റ് ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടിയെന്നാണ് പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ.എം.കൃഷ്ണന് നായര്‍ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്. മുന്‍മന്ത്രിയും നടനുമായ കെ.ബി.ഗണേശ് കുമാറാണ് ശ്രീവിദ്യ ട്രസ്റ്റിന്റെ ചുമതലക്കാരന്.
ക്യാന്‍സര്‍ ദുരിതം ഏറെ അനുഭവിച്ച ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിച്ച ഡോ എം കൃഷ്ണന് നായര്‍ വ്യസനത്തോടെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ആര്‍സിസിയും ഞാനും
എന്ന ആത്മകഥയില്‍ സ്തനാര്‍ബുദം എന്ന അധ്യായത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ. ശ്രീവിദ്യക്ക് കുറചെ്ചങ്കിലും ആശ്വാസം നല്കാന് കഴിയുന്ന മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പുതിയൊരു മരുന്ന് വിപണിയിലെത്തി. അത് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു.
എന്നാല്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഇൗ മരുന്നു വാങ്ങാതെ മറ്റേതെങ്കിലും മരുന്നു നല്കിയാല് മതിയെന്നായിരുന്നു ട്രസ്റ്റിന്റെ നിലപാട്. ഈ സംഭവങ്ങളെല്ലാം അറിഞ്ഞ് ഒരു സ്വകാര്യ മരുന്ന് കന്പനി പിന്നീട് സഹായത്തിനെത്തി. അവര്‍ ശ്രീവിദ്യക്കായി കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കിയെന്നും ഡോക്ടര്‍ എം കൃഷ്ണന് നായര്‍ ആത്മകഥയില്‍ പറയുന്നു. അതേസമയം കൂടുതല്‍ വിശദീകരിക്കാന്‍ വയെ്യന്നും ഡോക്ടര്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റും വീടും, ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്പത്രം തയ്യാറാക്കി കെബി ഗണേശ് കുമാറിനെ ഏല്പിച്ച ശേഷമായിരുന്നു ശ്രീവിദ്യയുടെ ഈ ദുര്യോഗം. വില്പത്രം പ്രകാരമുള്ള കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഗണേശ് കുമാര്‍ തയ്യാറാകുന്നില്ലെന്ന് ശ്രീവിദ്യയുടെ ബന്ധുക്കള്‍ പലവട്ടം പരാതിപ്പെട്ടിരുന്നു. ശ്രീവിദ്യയുടെ ഏഴാം ചരമവാര്‍ഷികത്തില്‍ മനോരമ ന്യൂസ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി എം.കെ. മുനീര്‍ ട്രസ്റ്റില്‍ നിന്ന് രാജിവചെ്ചാഴിയുകയും ചെയ്തിരുന്നു.