തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 794 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ വ്യാപനത്തിന് ആക്കം കൂട്ടിക്കൊണ്ടു 182 പേർക്കും കോഴിക്കോട് ജില്ലയിൽ 92 പേർക്കും, കൊല്ലം ജില്ലയിൽ 79 പേർക്കും എറണാകുളം ജില്ലയിൽ 72 പേർക്കുംആലപ്പുഴ ജില്ലയിൽ 53 പേർക്കും, മലപ്പുറം ജില്ലയിൽ 50 പേർക്കും പാലക്കാട് ജില്ലയിൽ 49 പേർക്കും കണ്ണൂർ ജില്ലയിൽ 48 പേർക്കും കോട്ടയം ജില്ലയിൽ 46 പേർക്കും,തൃശ്ശൂർ ജില്ലയിൽ 42 പേർക്കും കാസർകോട് ജില്ലയിൽ 28 പേർക്കും വയനാട് ജില്ലയിൽ 26 പേർക്കും ഇടുക്കി ജില്ലയിൽ 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ മരണം 43 ആയി.
15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,57,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7710 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം ജില്ലയിലെ 170 പേർക്കും, കൊല്ലം ജില്ലയിലെ 71 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോഴിക്കോട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, പാലക്കാട് ജില്ലയിലെ 29 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 15 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, മലപ്പുറം ജില്ലയിലെ 13 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
INDIANEWS24 HEALTH DESK