ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്ന് സൂചന.വിമാനം കാണാതായ വിവരം ജക്കാര്‍ത്ത വ്യോയമയാന സുരക്ഷ വിഭാഗം സ്ഥിരീകരിച്ചു.ജെടി 610 എന്ന സൂചകമുള്ള ബോയിംഗിന്റെ പുതിയ 737 മാക്സ് 8 ബ്രാന്റ് വിമാനത്തിൽ 188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും ഒരു നവജാത ശിശുവും 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു എന്നറിയുന്നു. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം.കൂടുതല്‍ വിവരങ്ങള്‍ ഇതു വരെ അറിവായിട്ടില്ല.
INDIANEWS24 INTERNATIONAL DESK